Skip to main content

ധോണി വെറും ധോണിയല്ല, ലഫ്. കേണല്‍ ധോണി


ന്യൂഡല്‍ഹി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കും ഒളിംപിക്‌സ് മെഡല്‍ ജേതാവായ അഭിനവ് ബിന്ദ്രയും ഇനി ലെഫ്‌നനന്റ് കേണല്‍മാര്‍. ടെറിട്ടോരിയല്‍ ആര്‍മിയാണ് ഇരുവര്‍ക്കും ഈ ബഹുമതി നല്‍കിയത്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിങ് ഇരുവര്‍ക്കും സൈനിക മുദ്രകള്‍ ചാര്‍ത്തി. കായികരംഗത്തെ അതുല്യ നേട്ടത്തിന്റെ ആദരസൂചകമായാണ് പദവി.

ടി20 ലോകകപ്പും ഏകദിന ലോകകപ്പുമടക്കം രണ്ടു ലോകകപ്പുകള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ക്രിക്കറ്റിനു നിരവധി വിജയങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനാണു ധോണി. അഭിനവ് 2008ലെ ബീജിങ് ഒളിംപിക്‌സ് മെഡലിലൂടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി. 2008ല്‍ കപില്‍ദേവിനുശേഷം ലെഫ്. കേണല്‍ പദവിക്ക് അര്‍ഹരാകുന്ന ആദ്യ കായിക താരങ്ങളാണ് ധോണിയും ബിന്ദ്രയും. ഇന്ത്യന്‍ സൈന്യത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ഇരുവരും ഇനി ജനങ്ങള്‍ക്കും സേനയ്ക്കുമിടയിലെ പാലമായി വര്‍ത്തിക്കും.

നിരവധി നേട്ടങ്ങളടങ്ങുന്ന കരിയറില്‍ ഇരുവര്‍ക്കും മറക്കാനാകാത്ത ബഹുമതിയാകും ലഫ്. കേണല്‍ ബഹുമതിയെന്നുറപ്പ്. കായികരംഗത്തിന് നല്‍കിയ സേവനങ്ങള്‍ക്ക് പുറമേ സൈനിക മേഖലയ്ക്കും ഇരുവരും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ലെഫ്റ്റനറ് കേണല്‍ പദവി നല്‍കുന്നത്. ടീം ഇന്ത്യയുടെ മുന്‍ നായകന്‍ കപില്‍ ദേവ്, നടന്‍ മോഹന്‍ലാല്‍ എന്നിവര്‍ നേരത്തേ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ചവരാണ്.

Comments

Popular posts from this blog

വനിതാ ഡോക്ടര്‍മാരുടെ കുളിമുറി രംഗങ്ങള്‍ പകര്‍ത്തിയ യുവകാര്‍ഡിയോളജിസ്‌റ്റ്‌ പിടിയില്‍

സ്വന്തം ലേഖകന്‍  ഒളികാമറകളുടെയും ഒളിഞ്ഞുനോട്ടത്തിന്റെയും കാലമാണിത്‌. എവിടെയും കയറുന്നതിനു മുമ്പ്‌ കാമറകളുണ്ടോ എന്നു നോക്കേണ്ടി വരുന്ന അവസ്ഥ. സ്വന്തം കൂട്ടുകാരെ പോലും വിശ്വസിക്കാനാകാത്ത അവസ്ഥ. സ്വസ്ഥമായി കുളിക്കാന്‍ കയറിയ രണ്ടു വനിതാ ഡോക്ടര്‍മാരുടെ ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്‌ കൂടെ ജോലി ചെയ്യുന്ന യുവ കാര്‍ഡിയോളജിസ്‌റ്റാണ്‌. വിവേക്‌ ബാലിഗ എന്ന 33-കാരനായ ഡോക്ടറെ ഇതിന്റെ പേരില്‍ പിടികൂടി. ഇയാളെ പത്തുവര്‍ഷം സെക്‌സ്‌ ഒഫന്‍ഡര്‍ ട്രീറ്റ്‌മെന്റ്‌ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ലീഡ്‌സ്‌ ക്രൗണ്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്‌. ചിത്രങ്ങള്‍ പകര്‍ത്തുന്ന യാതൊരു ഉപകരണങ്ങളും ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ഒപ്പം കേസിലെ പരാതിക്കാരായ വനിതാ ഡോക്ടര്‍മാരെ കാണുവാന്‍ ശ്രമിക്കരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തിട്ടുണ്ട്. വെസ്‌റ്റ്‌ യോര്‍ക്ക്‌ഷയറിലെ ‍ ലീഡ്‌സ്‌ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ‍ പിഎച്ച്‌ഡിക്കു പഠിക്കുകയാണ്‌ വിവേക്‌. മൂന്ന്‌ കൗണ്ട്‌ കുറ്റമാണ്‌ ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്‌. 2007-നും 2009-നുമിടയില്‍ ഇയാള്‍ കാമറകള്‍ കുളിമുറിയില്‍ ഒളിപ്പിച്ചുവച്ചിരുന്നുവെന്ന്‌ പ...

കടിച്ചു തിന്നരുതേ; ഇതാണ് ചോക്ക്‌ളേറ്റ് ബിക്കിനി

സിന്‍ ഫാബെര്‍ അടുത്തു വന്നാല്‍ ആരും കൊതിയോടെ നോക്കിപ്പോകും. സ്‌നേഹം കൂടുമ്പോള്‍ ചിലര്‍ പറയാറുള്ളതുപോലെ കടിച്ചു തിന്നാന്‍ തോന്നും. അങ്ങനെ തോന്നാന്‍ സിന്‍ഡിയെന്താ വല്ല ചോക്കലെറ്റുമാണോ. അതെ, സിന്‍ഡിയല്ല, അവള്‍ ധരിച്ചിരിക്കുന്ന ബിക്കിനിയാണ് താരം. മുന്‍ മിസ് ഫ്രാന്‍സ് സിന്‍ഡി അണിഞ്ഞിരിക്കുന്നത് കൊതിയൂറും ചോക്കലേറ്റ് കഷണങ്ങള്‍ കൊണ്ട് ഡിസൈന്‍ ചെയ്ത ഗ്ലാഡിയേറ്റര്‍ സ്‌റ്റൈല്‍ ബിക്കിനി. ഇത്തരം അതിശയിപ്പിക്കുന്ന ഡ്രസുകളുടെ മോഡലാവാന്‍ എപ്പോഴും തയാറുള്ള സിന്‍ഡി ഇപ്പോള്‍ അണിഞ്ഞിരിക്കുന്ന ബിക്കിനിക്കായി മുന്നൂറു ചോക്കലെറ്റ് കഷണങ്ങള്‍ വേണ്ടിവന്നിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ബിക്കിനി ഇതാദ്യം എന്നു വേണമെങ്കില്‍ പറയാം. സുന്ദരമെങ്കിലും ഒട്ടും പ്രാക്റ്റിക്കലല്ലാത്ത ഡിസൈന്‍ ഇത്തരത്തില്‍ പൂര്‍ത്തിയാക്കാന്‍ മണിക്കൂറുകളാണ് വേണ്ടിവന്നത്. എ്ന്നാല്‍ നിമിഷങ്ങള്‍ കൊണ്ട് അലിഞ്ഞു തീരുകയും ചെയ്യും. ഉറുമ്പെങ്ങാന്‍ അടുത്തുണ്ടെങ്കില്‍ സിന്‍ഡിയുടെ കാര്യം പോക്കായെന്നു പറഞ്ഞാല്‍ മതിയല്ലോ. പുരുഷന്റെ ഹൃദയമിടിപ്പ് കൂട്ടാനും സ്ത്രീയുടെ വായില്‍ വെള്ളം നിറയ്ക്കാന്‍ കഴിയുന്നത്ര സെക്‌സി ആന്‍ഡ് സ്വീറ്റാണ് ബിക്കിനിയെന്ന കാര്യത്തില...