Skip to main content

എന്റെ പൊന്നേ... നീയും വ്യാജനാണോ?

സ്വന്തം ലേഖകന്‍

കൊച്ചി: സര്‍വത്ര വ്യാജന്മാര്‍ വാണരുളുന്ന കാലത്ത് സ്വര്‍ണത്തില്‍ മാത്രം എങ്ങനെ മായം കലരാതിരിക്കും. രാജ്യത്ത് വിറ്റഴിക്കുന്ന സ്വര്‍ണത്തില്‍ മായം ഏറെയുണ്ടെന്നു മാത്രമല്ല, നിരവധി രോഗങ്ങള്‍ക്കു കാരണമാകുന്ന രാസവസ്തുക്കളും ഉണ്ടെന്നാണ് കണ്ടെത്തല്‍. കേരള ഹൈക്കോടതി കഴിഞ്ഞദിവസം ഒരു വിധിയിലൂടെ ഈ ആശങ്ക സ്ഥിരീകരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ആഭരണങ്ങളില്‍ കാന്‍സറിന് കാരണമായ മൂലകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഗൗരവത്തോടെ പരിഗണിക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചിരിക്കുകയാണ്. വന്‍തോതില്‍ ഇറിഡിയം, റുഥേനിയം എന്നീ മൂലകങ്ങള്‍ ചേര്‍ക്കുന്നെന്നാണ് ലഭ്യമായ രേഖകളില്‍നിന്ന് വ്യക്തമാകുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ.കെ. ബഷീര്‍, ജസ്റ്റിസ് പി.ക്യു. ബര്‍ക്കത്തലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.

ഇറിഡിയം, റുഥേനിയം മൂലകങ്ങളുടെ ചില ഐസോടോപ്പുകള്‍ കാന്‍സറിന് കാരണമാണെന്നും ഇവ ചേര്‍ക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ എന്‍. ശങ്കര മേനോന്‍ അയച്ച കത്ത് സ്വമേധയാ ഹരജിയായി പരിഗണിച്ചാണ് നടപടി. വിഷയത്തിന്റെ ഗൗരവവും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിസ്) ഡയറക്ടറുടെ സത്യവാങ്മൂലവും പരിഗണിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളെ ഈ വന്‍വിപത്ത് അറിയിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.ബിസ് ആക്ടില്‍ ഭേദഗതി കൊണ്ടുവന്നാല്‍ മാത്രമേ സ്വര്‍ണാഭരണങ്ങളില്‍ മറ്റ് മൂലകങ്ങള്‍ ചേര്‍ക്കുന്നത് നിയന്ത്രിക്കാനാവൂ. എന്നാല്‍,വാണിജ്യ മന്ത്രാലയവും ഉപഭോക്തൃകാര്യ മന്ത്രാലയവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതുമൂലം ഭേദഗതിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഭിന്നത പരിഹരിക്കാന്‍ ഉപസമിതിയെ നിയമിക്കാനാണ് ആലോചന. ഭേദഗതിയുടെ കാര്യത്തില്‍ ധാരണ ഉണ്ടായശേഷം മാത്രമേ മന്ത്രിസഭയുടെ പരിഗണനക്ക് ഇത് വെക്കാനാവൂവെന്നും ബിസ് ഡയറക്ടര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തിന് മുന്തിയ പരിഗണന നല്‍കാത്തത് ഖേദകരമാണെന്ന് കോടതി പറഞ്ഞു.

പൊതുജനങ്ങളെ വിപത്തില്‍നിന്ന് രക്ഷിക്കാന്‍ കേന്ദ്രത്തില്‍ സംസ്ഥാന സര്‍ക്കാറും സമ്മര്‍ദം ചെലുത്തണം. ആഭരണങ്ങള്‍ ഉണ്ടാക്കാനുള്ള സ്വര്‍ണ മിശ്രിതവും അവ വിളക്കി ചേര്‍ക്കാനുപയോഗിക്കുന്ന വസ്തുക്കളും ഇറിഡിയം,റുഥേനിയം മുക്തമാകണമെന്നാണ് നിര്‍ദിഷ്ട ഭേദഗതിയില്‍ വ്യവസ്ഥ ചെയ്യുന്നത്. 1951 ലെ ഷെഡ്യൂള്‍ ഓഫ് ഇന്‍ഡസ്ട്രീസ് (ഡെവലപ്‌മെന്റ് ആന്‍ഡ് റഗുലേഷന്‍) നിയമത്തില്‍ ഭേദഗതി കൊണ്ടുവരാതെ നിലവിലെ ബിസ് നിയമപ്രകാരം നടപടി സാധ്യമല്ലെന്നാണ് ബിസ് ഡയറക്ടര്‍ കോടതിയെ അറിയിച്ചത്. എതായാലും മലയാളികള്‍ അഭിമാനത്തോടെ സ്വന്തംശരീരത്തില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടു നടന്ന ഈ എടുത്താല്‍പ്പൊങ്ങാത്ത വിലയുള്ള ലോഹം ആരോഗ്യത്തിനും അപകടകാരിയാണെന്നു പുതിയൊരു തിരിച്ചറിവാണ്.

സ്വര്‍ണവും കേരള പെണ്ണുങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഏറെപ്പറയേണ്ടതില്ലല്ലോ? സ്വര്‍ണത്തിന്റെ വില റോക്കറ്റ് പോലെ കുതിച്ചു കയറുകയാണ് ദിനം പ്രതി. പാവപെട്ട രക്ഷിതാക്കള്‍ മകളുടെ സന്തോഷത്തിനു വേണ്ടി കിടക്കാടം പണയം വെച്ചും വട്ടി പലിശ എടുത്തും കല്യാണം നടത്തി അവസാനം ഒരു മുഴം കയറിലോ കീടനാശിനിയിലോ ജീവിതം അവസ്സനിപ്പികുന്നു. ഉള്ള കിടപ്പാടം വട്ടിപലിശക്കാര്‍ കൊണ്ടുപോകുകയും ചെയ്യും. സ്വര്‍ണത്തിന്റെ വില താമസിയാതെ 16,000 കടക്കുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണ്ണം വാങ്ങുന്നതുകൊണ്ട് ആരാണ് എന്താണ് നേടുന്നത്.

ഒരു പെണ്‍കുട്ടിയുടെ കല്യാണത്തിന് 50 പവന്റെ സ്വര്‍ണ്ണം എടുക്കുമ്പോള്‍ ആറു ലക്ഷം രൂപ ആകുമ്പോള്‍, കല്യാണം കഴിഞ്ഞു പത്തു ദിവസ്സവോ ഒരു മാസ്സം കഴിഞ്ഞോ വാങ്ങിയ കടയില്‍ കൊടുക്കുമ്പോള്‍ അവര്‍ തരുന്നത് അഞ്ചു ലക്ഷത്തി അമ്പതിനായിരം രൂപ മാത്രമാണ്. അതായത് കടക്കാരന് കിട്ടിയത് 50, 000 രൂപ. ഈ ആറു ലക്ഷം രൂപ സ്വര്‍ണ്ണം വാങ്ങുന്നതിന് പകരം ബാങ്കില്‍ നിക്ഷേപിച്ചിരുന്നു എങ്കില്‍ കുറഞ്ഞത് ആറായിരം രൂപ പലിശ കിട്ടിയേനെ. അതായതു 56,000 രൂപ ലാഭം. സ്വര്‍ണകടകള്‍ തടിച്ചു കൊഴുക്കുന്നു. ഒരു കട തുടങ്ങുന്നവന്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഒന്‍പതു കടകള്‍ തുടങ്ങുന്നു. ജാതിമതദേശവ്യത്യാസമില്ലാതെയാണ് കേരളത്തില്‍ സ്വര്‍ണത്തോടുള്ള ആര്‍ത്തി. ഏകദേശം പവന് 16,280 രൂപയാണ് കേരളത്തില്‍ ഇപ്പോള്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 2,035 രൂപ.രാജ്യാന്തര രംഗത്തെ ചലനങ്ങളും ആഭ്യന്തര വിപണിയിലെ വര്‍ധിച്ച ആവശ്യവുമാണ് വിലവര്‍ധനക്ക് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

പശ്ചിമേഷ്യയിലെ ആഭ്യന്തര കലഹം മുതല്‍ യൂറോപ്യന്‍ യൂനിയനിലെയും അമേരിക്കയിലെയും സാമ്പത്തിക പ്രശ്‌നങ്ങളും ചൈനയിലെ പണപ്പെരുപ്പവും സ്വര്‍ണവില ഉയരാന്‍ കാരണമായി. രാഷ്ട്രീയ അനിശ്ചിതത്വം കാരണം വിവിധ രാജ്യക്കാര്‍ നിക്ഷേപം സ്വര്‍ണത്തിലേക്ക് മാറ്റാന്‍ ശ്രമമാരംഭിച്ചതാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില വര്‍ധിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 1524.20 ഡോളര്‍ നിരക്കിലെത്തി.1530.50 ഡോളര്‍ നിരക്കിലാണ് സ്വര്‍ണം ആഗോള വിപണിയില്‍ വ്യാപാരം തുടരുന്നത്. അതിനിടെ, ഇന്ത്യയിലെ സ്വര്‍ണ ഉപഭോഗം വന്‍തോതില്‍ വര്‍ധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.2020 ആകുമ്പോഴേക്കും ഇന്ത്യയിലെ സ്വര്‍ണ ഉപഭോഗം 1200 ടണ്ണായി ഉയരുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ നിയോഗിച്ച വിദഗ്ധ സമിതിയാണ് പഠനം നടത്തിയത്. 2,50,000 കോടിയാകും ഇത്രയും സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ വര്‍ഷം രാജ്യത്ത് വില്‍പ്പന നടത്തിയത് 9631 ടണ്‍ സ്വര്‍ണമാണ്.10 വര്‍ഷം കൊണ്ട് സ്വര്‍ണ വില്‍പ്പനയില്‍ 33 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷങ്ങളില്‍ സ്വര്‍ണത്തിനുള്ള ആവശ്യകതയില്‍ മൂന്ന് ശതമാനം വീതം വര്‍ധന സമിതി പ്രതീക്ഷിക്കുന്നു.10 വര്‍ഷത്തിനകം ആഗോള സ്വര്‍ണ വില്‍പ്പനയിലുണ്ടാകുന്ന വര്‍ധനയില്‍ മുഖ്യപങ്ക് വഹിക്കുക ഇന്ത്യയായിരിക്കുമെന്നും സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയും (സി.എം.ഐ.ഇ)പ്രമുഖ സാമ്പത്തിക വിദഗ്ധരും നടത്തിയ പഠനം ചൂണ്ടിക്കാട്ടി. സ്വര്‍ണശേഖരത്തില്‍ ഇന്ത്യന്‍ വീടുകളാണ് ആഗോളതലത്തില്‍ ഒന്നാമത്. 18,000 ടണ്‍ സ്വര്‍ണമാണ് ഇന്ത്യക്കാരുടെ കൈയിലുള്ള സമ്പാദ്യം. 2010ല്‍ ആഗോളതലത്തില്‍ വില്‍പ്പന നടത്തിയ മൊത്തം സ്വര്‍ണത്തിന്റെ 32 ശതമാനവും ഇന്ത്യയിലായിരുന്നു.

അതേസമയം, സ്വര്‍ണവില കുതിച്ചുയരുന്നത് ഇടത്തരക്കാരുടെ ഉള്ളില്‍ തീകോരിയിടുന്നു.മൂന്നുവര്‍ഷവും മൂന്നുമാസവും കൊണ്ട് സ്വര്‍ണവില ഇരട്ടിയായി മാറിയത് ഇടത്തരം കുടുംബങ്ങളുടെ വിവാഹ സങ്കല്‍പ്പങ്ങളെ കീഴ്‌മേല്‍ മറിച്ചിട്ടുണ്ട്. 2008 ജനുവരിയില്‍ 8000 രൂപയായിരുന്ന പവന് ഇപ്പോള്‍ ഇരട്ടിയിലധികമായി ഉയര്‍ന്ന് 16,280 രൂപയിലെത്തി നില്‍ക്കുന്നു.

Comments

Popular posts from this blog

ധോണി വെറും ധോണിയല്ല, ലഫ്. കേണല്‍ ധോണി

ന്യൂഡല്‍ഹി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കും ഒളിംപിക്‌സ് മെഡല്‍ ജേതാവായ അഭിനവ് ബിന്ദ്രയും ഇനി ലെഫ്‌നനന്റ് കേണല്‍മാര്‍. ടെറിട്ടോരിയല്‍ ആര്‍മിയാണ് ഇരുവര്‍ക്കും ഈ ബഹുമതി നല്‍കിയത്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിങ് ഇരുവര്‍ക്കും സൈനിക മുദ്രകള്‍ ചാര്‍ത്തി. കായികരംഗത്തെ അതുല്യ നേട്ടത്തിന്റെ ആദരസൂചകമായാണ് പദവി. ടി20 ലോകകപ്പും ഏകദിന ലോകകപ്പുമടക്കം രണ്ടു ലോകകപ്പുകള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ക്രിക്കറ്റിനു നിരവധി വിജയങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനാണു ധോണി. അഭിനവ് 2008ലെ ബീജിങ് ഒളിംപിക്‌സ് മെഡലിലൂടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി. 2008ല്‍ കപില്‍ദേവിനുശേഷം ലെഫ്. കേണല്‍ പദവിക്ക് അര്‍ഹരാകുന്ന ആദ്യ കായിക താരങ്ങളാണ് ധോണിയും ബിന്ദ്രയും. ഇന്ത്യന്‍ സൈന്യത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ഇരുവരും ഇനി ജനങ്ങള്‍ക്കും സേനയ്ക്കുമിടയിലെ പാലമായി വര്‍ത്തിക്കും. നിരവധി നേട്ടങ്ങളടങ്ങുന്ന കരിയറില്‍ ഇരുവര്‍ക്കും മറക്കാനാകാത്ത ബഹുമതിയാകും ലഫ്. കേണല്‍ ബഹുമതിയെന്നുറപ്പ്. കായികരംഗത്തിന് നല്‍കിയ സേവനങ്ങള്‍ക്ക് പുറമേ സൈനിക മേഖലയ്ക്കും ഇരുവരും നല്‍കിയ സംഭാവനകള്‍ പരി...

യുവാവിനെ മര്‍ദിച്ചുകൊന്നവരില്‍ തീവ്രവാദ സംഘടനയിലുള്ളവരും

  കോഴിക്കോട്‌: മുക്കത്ത്‌ സദാചാര പോലീസ്‌ ചമഞ്ഞ്‌ ഒരുസംഘം ആളുകള്‍ യുവാവിനെ കെട്ടിയിട്ടു ക്രൂരമായി മര്‍ദിച്ചുകൊന്ന സംഭവത്തില്‍ മത-തീവ്രവാദ സംഘടനയിലുള്ളവരുടെ സാന്നിധ്യമുണ്ടെന്നു രഹസ്യാന്വേഷണവിഭാഗം. എന്നാല്‍ മത-തീവ്രവാദ സംഘടന മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയുടെ അടിസ്‌ഥാനത്തിലല്ല കൊലപാതകം നടത്തിയതെന്നും ഡി.ജി.പി.ക്കു നല്‍കാന്‍ സംസ്‌ഥാന രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒമ്പതിനു രാത്രി കൊടിയത്തൂര്‍ വില്ലേജ്‌ ഓഫിസിനു സമീപത്തു ജനക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായ മുക്കം ചെറുവാടി സ്വദേശി ഷഹീദ്‌ ബാവ (26) ആശുപത്രിയില്‍ ഞായറാഴ്‌ചയാണു മരിച്ചത്‌. നാട്ടുകാരുടെ വിലക്കു ലംഘിച്ചു കൊടിയത്തൂര്‍ വില്ലേജ്‌ ഓഫിസിനു സമീപത്തെ വീട്ടില്‍ ഷഹീദ്‌ വീണ്ടുമെത്തിയതാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ഭരണപക്ഷ രാഷ്‌ട്രീയകക്ഷിയിലെ അംഗവും ഉള്‍പ്പെട്ടിട്ടുണ്ട്‌. മുക്കത്തും സമീപപ്രദേശങ്ങളിലും സംഘടിത മത- തീവ്രവാദ ശക്‌തികള്‍ വളര്‍ന്നു വരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഇങ്ങനെ: ഒക...

Pathiramanal Island - The Most famous and Relaxing Place in Kerala

  Pathiramanal Island - The Most famous and Relaxing Place in Kerala One of the most enchanting and beautiful places in Kerala is Alappuzha. The serene charm of the land, the unspoiled beauty of the place, and the cool refreshing breeze are some of the reasons why many travelers consider this to be one of the top 10 places in India to visit. If you are looking for a place where you can unwind and get away from it all without having to change your ways then Alappuzha is one of your best options. Pathiramanal island in Alleppey itself is also known as "The Most Famous And Relaxing Place In Kerala" because it's considered to be one of the friendliest places in Alappuzha. No wonder then that this island has something for everyone no matter what their tastes are. Here are some of the most famous things about this place: Visiting Alappuzha Is Easy & Worth It The easiest way to visit Alappuzha is by hiring a car and driver and heading to the island. You will have the drive...