Skip to main content

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട, ഫേസ്ബുക്കും ട്വിറ്ററും മദ്യത്തെ പോലെ നിങ്ങളെ അടിമയാക്കും



സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ ദിനംപ്രതിയെന്നോണം അംഗങ്ങളുടെ എണ്ണം കൂടിവരികയാണ്. ആശയവിനിമയത്തിനോടുള്ള യുവതലമുറയുടെ ആഗ്രഹം കൂടുന്നു എന്ന് മാത്രമല്ല ഇത് തെളിയിക്കുന്നത്. മറ്റ് ചില പ്രശ്‌നങ്ങളും ഈ വിനിമയത്തിന് പിന്നിലുണ്ടെന്നും സൂചന. വ്യക്തിജീവിതത്തില്‍ ഈ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഫലങ്ങളും ഏറെ.

ഒരു പ്രശസ്ത ആരോഗ്യമാസിക മാനസികആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠനങ്ങള്‍ നടത്താറുണ്ട്. ഇവരുടെ പുതിയൊരു പഠനറിപ്പോര്‍ട്ടില്‍ പറയുന്നത് ഫേസ്ബുക്കും ട്വിറ്ററും മദ്യത്തിനോടും മയക്കുമരുന്നിനോടും തോന്നുന്ന തരത്തിലുള്ള അടിമത്തം ആളുകളിലുണ്ടാക്കുമെന്നാണ്. മദ്യവും മയക്കുമരുന്നു കൃത്യ അളവില്‍ വേണ്ട സമയത്ത് കിട്ടാതെ വരുമ്പോള്‍ ഇതിന് അടിമകളായവര്‍ കാണിക്കുന്ന തരത്തിലുള്ള അസ്വാസ്ഥ്യങ്ങളാണ് ഫേസ്ബുക്കിനും ഗൂഗിളിനും അടിമപ്പെട്ടവര്‍ നെറ്റ് വര്‍ക്ക് കിട്ടാതാവുമ്പോള്‍ കാണിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇന്റര്‍നെറ്റിന് അടിപ്പെട്ടുകഴിഞ്ഞവര്‍ക്ക് വെറും എസ്എംഎസ് സന്ദേശങ്ങള്‍ അയയ്ക്കലും മറ്റു ബോറടിയാണത്രേ. അവര്‍ നെറ്റി കിട്ടിയെങ്കില്‍ മാത്രമേ തൃപ്തരാവുകയുള്ളു. ഇന്റര്‍നെറ്റിന്റെ അമിതമായ ഉപയോഗം നിര്‍ത്തുകയെന്നത് വ്യക്തികള്‍ക്ക് പുകവലിയും മദ്യപാനവും നിര്‍ത്തുകയെന്നതുപോലെതന്നെ ബുദ്ധിമുട്ടുള്ളകാര്യമാണ് ഗവേഷകര്‍പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഒരു സര്‍വ്വേയില്‍ പങ്കെടുത്ത 1000 പേരില്‍ 53ശതമാനം പേരും ഇത്തരത്തില്‍ ഇന്റര്‍നെറ്റിന് അടിമപ്പെട്ടവരാണ്.

ഇന്റര്‍നെറ്റ് ബന്ധം വിഛേദിക്കപ്പെടുമ്പോള്‍ ഇവര്‍ അസാധാരണമായ അസ്വസ്ഥതയാണത്രേ പ്രകടിപ്പിക്കുന്നത്.40ശതമാനം പേര്‍ക്ക് നെറ്റ് കിട്ടാതാവുമ്പോള്‍ ഒരു തരം ഒറ്റപ്പെടലും ആകാംഷയുമാണുണ്ടാകുന്നത്. എന്തായാലും ഇത്തരമൊര അഡിക്ഷനിലേയക്കെത്താതെ കാര്യങ്ങള്‍ നിയന്ത്രിക്കുകയാവും നല്ലത്. ഇപ്പോള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരെ ചികിത്സിക്കുന്നതായി പ്രവര്‍ത്തിക്കുന്ന ഡിഅഡിക്ഷന്‍ സെന്ററുകള്‍ പോലെ സമീപഭാവിയില്‍ ഇന്റര്‍നെറ്റ് ഡിഅഡിക്ഷന്‍ സെന്ററുകളും നാട്ടില്‍ സാധാരണമാകാനാണ് സാധ്യത.

Comments

Popular posts from this blog

സിനിമാറ്റിക് ഡാന്‍സ് കളിച്ചാല്‍ പിഴച്ചുപോകും

നൃത്തം ദൈവികമായ കലയാണ്. എല്ലാക്കാലത്തും നൃത്തം അങ്ങിനെയൊക്കെയായിരുന്നു. ശാസ്ത്രീയനൃത്തം, പാശ്ചാത്യനൃത്തം,നാടോടിനൃത്തം, ബെല്ലി ഡാന്‍സ്,ബ്രേക്ക് ഡാന്‍സ്,ബാലെറ്റ്, ഹിപ്-ഹോപ് എന്നിങ്ങനെ ഒരായിരം ടൈപ്പ് നൃത്തങ്ങളുണ്ടെങ്കിലും നൃത്തം ചെയ്തിട്ട് ആരും പിഴച്ചുപോയതായി ചരിത്രത്തില്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അത്തരത്തിലൊരു പുതിയ അധ്യായം കേരളപാഠാവലിയില്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ് സര്‍ക്കാര്‍. കേരളത്തിലെ സ്കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സ് നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറത്തിറക്കിയതോടെ ഒരു വര്‍ഷമായി നിലവിലുണ്ടായിരുന്ന നിരോധനം കര്‍ശനമായി പ്രാബല്യത്തില്‍ വന്നു. നിരോധനം കര്‍ശനമായി പാലിച്ചില്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാറ്റിക് ഡാന്‍സിന്റെ അവതരണവുമായോ പരിശീലനവുമായോ ഒരുതരത്തിലും സഹകരിക്കരുതെന്നാണ് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.ഔദ്യോഗികമായോ അനൗദ്യോഗികമായോ സിനിമാറ്റിക് ഡാന്‍സ് പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്നും ഉത്തരവില് പറയുന്നു. കുട്ടികള്‍ സിനിമാറ്റിക് ഡാന്‍സ് കളിക്കേണ്ട ക...

എണ്ണക്കമ്പനികളെ കൊഴുപ്പിക്കുന്നത്‌ 'ഉപദേഷ്‌ടാക്കള്‍'

തൃശൂര്‍: പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനയ്‌ക്കു പിന്നില്‍ കളിച്ച സ്വകാര്യ എണ്ണക്കമ്പനികള്‍ ആയുധമാക്കിയത്‌ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്‌ടാക്കളെ. അവര്‍ ആദ്യമുപയോഗിച്ചത്‌ പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശകസമിതി അധ്യക്ഷന്‍ സി. രംഗരാജനെ. പെട്രോളിയം മന്ത്രാലയം നിയോഗിച്ച രംഗരാജന്‍ സമിതിയാണു പെട്രോള്‍, ഡീസല്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്കു കൈമാറണമെന്ന്‌ 2006 ല്‍ നിര്‍ദേശിച്ചത്‌. ബി.ജെ.പി. സര്‍ക്കാര്‍ ഏതാനും ദിവസം പരീക്ഷിച്ച്‌ പരാജയപ്പെട്ട ആശയമാണ്‌ ഇങ്ങനെ തിരിച്ചുവന്നത്‌. 2010 ജൂണിലാണ്‌ പെട്രോള്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികളെ ഏല്‍പിച്ചത്‌. തുടര്‍ന്ന്‌ അടിക്കടിയുണ്ടായ പെട്രോള്‍ വിലവര്‍ധന സ്വകാര്യ കമ്പനികള്‍ക്കാണു ഗുണം ചെയ്‌തത്‌. അസംസ്‌കൃത എണ്ണവില കുറയുമ്പോള്‍ പെട്രോള്‍ വില കുറയുമെന്ന്‌ ഉറപ്പുപറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ഡീസല്‍ വിലയിന്‍മേല്‍ സര്‍ക്കാരിനുള്ള നിയന്ത്രണം നീക്കാനും അന്ന്‌ തത്വത്തില്‍ തീരുമാനമായെങ്കിലും പണപ്പെരുപ്പം മൂലം നീട്ടിവയ്‌ക്കേണ്ടി വന്നു. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില കൂട്ടണമെന്നായിരുന്നു അടുത്ത നിര്‍ദേശം. ആസൂത്രണ കമ്മിഷന്‍ അ...

പറവൂര്‍ പെണ്‍വാണിഭം: സൂര്യനെല്ലി സംഭവത്തേക്കാള്‍ ഭീകരം

സ്വന്തം ലേഖകന്‍ കൊച്ചി: സിനിമാമോഹം നല്കി പറവൂരിലെ പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പിതാവുതന്നെ പെണ്‍വാണിഭത്തിലേക്കു വലിച്ചെറിഞ്ഞ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി പെണ്‍വാണിഭത്തെ ഞെട്ടിപ്പിക്കുന്ന കൊടുംക്രൂരതകളാണ് പറവൂര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് അരങ്ങേറിയിരിക്കുന്നത്. എന്നാല്‍ ഗൗരവമായ അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരോടു പെണ്‍കുട്ടി നല്‍കിയ മൊഴി മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. പീഡിപ്പിക്കാനായി മൂന്നാറിലെ റിസോര്‍ട്ടിലെത്തിയ മൂന്നുപേര്‍ തന്റെ ദയനീയാവസ്ഥ കണ്ട് മടങ്ങിപ...