Skip to main content

ഉരുക്കറ തുറക്കാന്‍ കോടതി പറയണം; സ്വത്തുക്കള്‍ ശ്രീ പദ്‌മനാഭസ്വാമി തന്നെ സംരക്ഷിക്കുമെന്ന് ഉത്രാടം തിരുന്നാള്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകളായി അടഞ്ഞുകിടക്കുന്ന ഉരുക്കറയെന്ന്‌ അറിയപ്പെടുന്ന 'ബി' അറ തുറക്കുന്നതു സുപ്രീംകോടതിയുടെ അഭിപ്രായമറിഞ്ഞിട്ടാകാമെന്നു പരിശോധനാസമിതി തീരുമാനിച്ചു. ഉരുക്കുവാതിലുകളുള്ള ഈ അറ തുറക്കുന്നതു ബുദ്ധിമുട്ടായ സാഹചര്യത്തിലാണിത്‌. 'എ' അറയിലെ കണക്കെടുപ്പ്‌ ഇന്നലെ പൂര്‍ത്തിയായി. വിലമതിക്കാനാവാത്ത ആഭരണങ്ങളും അപൂര്‍വവസ്‌തുക്കളും കണ്ടെടുത്തു. ഇതുവരെ തുറന്ന അറയിലെ വിവരങ്ങള്‍ കോടതിക്ക്‌ ഇടക്കാല റിപ്പോര്‍ട്ടായി നല്‍കും.

ഉരുക്കുവാതിലുകളുള്ള 'ബി' അറ തുറക്കാന്‍ ആധുനിക ഉപകരണങ്ങള്‍ ആവശ്യമായിവരും. അതിനു തടസമുണ്ടോയെന്നു കോടതിയോട്‌ ആരായാനാണു സമിതിയുടെ തീരുമാനം. 'ബി' അറയില്‍നിന്ന്‌ ഇന്നലെ ഒന്നരയടി പൊക്കമുള്ള രണ്ടു വിഷ്‌ണുവിഗ്രഹങ്ങള്‍ കണ്ടെത്തി. ഇവയില്‍ അമൂല്യമായ നവരത്നങ്ങള്‍ പതിച്ചിട്ടുണ്ട്‌. കൂടാതെ സ്വര്‍ണ അരപ്പട്ടയും തങ്കത്തിലുള്ള മാര്‍ച്ചട്ടയും കണ്ടെത്തി. ഇവ കൊളുത്തുകളാല്‍ ബന്ധിച്ചിരുന്നു. ഇതോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്നു കണ്ടെത്തിയ നിധിശേഖരത്തിന്റെ മൂല്യം ലക്ഷംകോടിയോട്‌ അടുത്തു.

നാലുപാളികളായി സ്വര്‍ണക്കാശുകള്‍ കൊണ്ടു നിര്‍മിച്ച അടുക്കുമാല, സ്വര്‍ണ ആള്‍രൂപങ്ങള്‍, മുപ്പതോളം വെള്ളിക്കുടങ്ങള്‍, 40 വെള്ളിപ്പാത്രങ്ങള്‍, മൂന്നു സ്വര്‍ണച്ചിരട്ട എന്നിവയും കണ്ടെടുത്തു. സ്വര്‍ണച്ചിരട്ടയില്‍ ഒന്നിനുമാത്രം ഏകദേശം 50 കോടി വില വരുമെന്നാണു നിഗമനം. നിരവധി മാലകള്‍, വളകള്‍, സ്വര്‍ണച്ചങ്ങല, വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കയങ്കി, മാണിക്യം, മരതകം, നവരത്നക്കല്ലുകള്‍ എന്നിവയും കണ്ടെടുത്തു കണക്കില്‍ചേര്‍ത്തു. രണ്ടുദിവസമായി നടന്ന പരിശോധനയിലും ഇന്നലെയുമായി ലഭിച്ച ശരപ്പൊളി മാലകള്‍ 1800 എണ്ണം വരും. 20 എണ്ണം വച്ചാണ്‌ തൂക്കി ഇവ തിട്ടപ്പെടുത്തുന്നത്‌. ഇതിന്‌ ഏറെ സമയമെടുക്കുന്നതിനാലാണു പരിശോധന വൈകുന്നത്‌.

ക്ഷേത്രത്തില്‍ വന്‍നിധി കണ്ടെടുത്ത സാഹചര്യത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ശക്‌തിപ്പെടുത്തുന്നതു സംബന്ധിച്ച തീരുമാനമെടുക്കാന്‍ പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി: വേണുഗോപാല്‍ കെ നായരുടെ നേതൃത്വത്തില്‍ ഉന്നതസംഘം രൂപീകരിച്ചു. സിറ്റി പോലീസ്‌ കമ്മിഷണര്‍ മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തില്‍ രണ്ടു കമ്പനി പോലീസിനെ ക്ഷേത്രത്തിനു പുറത്തു വിന്യസിച്ചു. ക്ഷേത്രത്തിനകത്തേക്കും പുറത്തേക്കും പോകുന്നവരെ വീഡിയോ കാമറയില്‍ പകര്‍ത്തും. ക്ഷേത്രത്തിന്റെ നാലു നടകളും കമ്മിഷണര്‍ പരിശോധിച്ചു. ക്ഷേത്രവളപ്പിന്‌ 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവരുടെയും കടയുടമകളുടെയും വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ക്ഷേത്രത്തിന്‌ അകത്തും പുറത്തും എങ്ങനെ സുരക്ഷ ഉറപ്പാക്കാമെന്നതിനെക്കുറിച്ച്‌ എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സമിതി സര്‍ക്കാരിനു ശിപാര്‍ശ നല്‍കും.

ഇന്നലെ രാവിലെ ഡി.ജി.പി. ജേക്കബ്‌ പുന്നൂസിന്റെ നേതൃത്വത്തില്‍ ക്ഷേത്രസുരക്ഷ അവലോകനം ചെയ്‌തു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ്‌ എ.ഡി.ജി.പി: വേണുഗോപാലിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചത്‌. ഇന്റലിജന്‍സ്‌ മേധാവി എ. ഹേമചന്ദ്രന്‍, ദക്ഷിണമേഖലാ ഐ.ജി: കെ. പത്മകുമാര്‍, ഭരണവിഭാഗം ഐ.ജി: എസ്‌. ഗോപിനാഥ്‌, ദേശീയസുരക്ഷാ ഐ.ജി: അനന്തകൃഷ്‌ണന്‍ എന്നിവരാണു സമിതിയംഗങ്ങള്‍.

 ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യ അറകളില്‍ നിന്നിനും കണ്ടെടുത്ത സ്വത്തുക്കള്‍ എല്ലാം തുടര്‍ന്നും സ്വത്തുക്കള്‍ തുടര്‍ന്നും ശ്രീപത്മനാഭന്‍ കാത്തുസൂക്ഷിക്കുമെന്ന്‌ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ. പരിശോധനാവിധേയമാക്കുന്ന സ്വത്തുക്കള്‍ എന്നും ശ്രീപത്മനാഭന്റേതുതന്നെ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ക്കു വിധേയമായി എല്ലാ കാര്യങ്ങളും നടക്കുന്നതു നല്ലതാണെന്ന്‌ അദ്ദേഹം പറഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വത്തുപരിശോധന തുടങ്ങിയശേഷം ആദ്യമായാണ്‌ ഇക്കാര്യത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബം പ്രതികരിക്കുന്നത്‌.

ഇത്ര വലിയ സമ്പത്ത്‌ ക്ഷേത്രത്തിനുണ്ടെന്നു രാജകുടുംബത്തിന്‌ അറിയാമായിരുന്നു. അതു കാത്തുസൂക്ഷിക്കുന്നതിനുവേണ്ടിയാണ്‌ എല്ലാവിധ പൂജകളും ആചാരങ്ങളും ചിട്ടയോടെ നടത്തുന്നത്‌. സ്വത്തു സംബന്ധിച്ച എല്ലാ വിവരവും കൊട്ടാരം രജിസ്‌റ്ററിലുണ്ട്‌. അവ ഇത്രകാലം ഭദ്രമായി കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞതില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിനു ചാരിതാര്‍ഥ്യമുണ്ടെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

Comments

Popular posts from this blog

സിനിമാറ്റിക് ഡാന്‍സ് കളിച്ചാല്‍ പിഴച്ചുപോകും

നൃത്തം ദൈവികമായ കലയാണ്. എല്ലാക്കാലത്തും നൃത്തം അങ്ങിനെയൊക്കെയായിരുന്നു. ശാസ്ത്രീയനൃത്തം, പാശ്ചാത്യനൃത്തം,നാടോടിനൃത്തം, ബെല്ലി ഡാന്‍സ്,ബ്രേക്ക് ഡാന്‍സ്,ബാലെറ്റ്, ഹിപ്-ഹോപ് എന്നിങ്ങനെ ഒരായിരം ടൈപ്പ് നൃത്തങ്ങളുണ്ടെങ്കിലും നൃത്തം ചെയ്തിട്ട് ആരും പിഴച്ചുപോയതായി ചരിത്രത്തില്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അത്തരത്തിലൊരു പുതിയ അധ്യായം കേരളപാഠാവലിയില്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ് സര്‍ക്കാര്‍. കേരളത്തിലെ സ്കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സ് നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറത്തിറക്കിയതോടെ ഒരു വര്‍ഷമായി നിലവിലുണ്ടായിരുന്ന നിരോധനം കര്‍ശനമായി പ്രാബല്യത്തില്‍ വന്നു. നിരോധനം കര്‍ശനമായി പാലിച്ചില്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാറ്റിക് ഡാന്‍സിന്റെ അവതരണവുമായോ പരിശീലനവുമായോ ഒരുതരത്തിലും സഹകരിക്കരുതെന്നാണ് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.ഔദ്യോഗികമായോ അനൗദ്യോഗികമായോ സിനിമാറ്റിക് ഡാന്‍സ് പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്നും ഉത്തരവില് പറയുന്നു. കുട്ടികള്‍ സിനിമാറ്റിക് ഡാന്‍സ് കളിക്കേണ്ട ക...

എണ്ണക്കമ്പനികളെ കൊഴുപ്പിക്കുന്നത്‌ 'ഉപദേഷ്‌ടാക്കള്‍'

തൃശൂര്‍: പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനയ്‌ക്കു പിന്നില്‍ കളിച്ച സ്വകാര്യ എണ്ണക്കമ്പനികള്‍ ആയുധമാക്കിയത്‌ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്‌ടാക്കളെ. അവര്‍ ആദ്യമുപയോഗിച്ചത്‌ പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശകസമിതി അധ്യക്ഷന്‍ സി. രംഗരാജനെ. പെട്രോളിയം മന്ത്രാലയം നിയോഗിച്ച രംഗരാജന്‍ സമിതിയാണു പെട്രോള്‍, ഡീസല്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്കു കൈമാറണമെന്ന്‌ 2006 ല്‍ നിര്‍ദേശിച്ചത്‌. ബി.ജെ.പി. സര്‍ക്കാര്‍ ഏതാനും ദിവസം പരീക്ഷിച്ച്‌ പരാജയപ്പെട്ട ആശയമാണ്‌ ഇങ്ങനെ തിരിച്ചുവന്നത്‌. 2010 ജൂണിലാണ്‌ പെട്രോള്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികളെ ഏല്‍പിച്ചത്‌. തുടര്‍ന്ന്‌ അടിക്കടിയുണ്ടായ പെട്രോള്‍ വിലവര്‍ധന സ്വകാര്യ കമ്പനികള്‍ക്കാണു ഗുണം ചെയ്‌തത്‌. അസംസ്‌കൃത എണ്ണവില കുറയുമ്പോള്‍ പെട്രോള്‍ വില കുറയുമെന്ന്‌ ഉറപ്പുപറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ഡീസല്‍ വിലയിന്‍മേല്‍ സര്‍ക്കാരിനുള്ള നിയന്ത്രണം നീക്കാനും അന്ന്‌ തത്വത്തില്‍ തീരുമാനമായെങ്കിലും പണപ്പെരുപ്പം മൂലം നീട്ടിവയ്‌ക്കേണ്ടി വന്നു. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില കൂട്ടണമെന്നായിരുന്നു അടുത്ത നിര്‍ദേശം. ആസൂത്രണ കമ്മിഷന്‍ അ...

പറവൂര്‍ പെണ്‍വാണിഭം: സൂര്യനെല്ലി സംഭവത്തേക്കാള്‍ ഭീകരം

സ്വന്തം ലേഖകന്‍ കൊച്ചി: സിനിമാമോഹം നല്കി പറവൂരിലെ പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പിതാവുതന്നെ പെണ്‍വാണിഭത്തിലേക്കു വലിച്ചെറിഞ്ഞ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി പെണ്‍വാണിഭത്തെ ഞെട്ടിപ്പിക്കുന്ന കൊടുംക്രൂരതകളാണ് പറവൂര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് അരങ്ങേറിയിരിക്കുന്നത്. എന്നാല്‍ ഗൗരവമായ അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരോടു പെണ്‍കുട്ടി നല്‍കിയ മൊഴി മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. പീഡിപ്പിക്കാനായി മൂന്നാറിലെ റിസോര്‍ട്ടിലെത്തിയ മൂന്നുപേര്‍ തന്റെ ദയനീയാവസ്ഥ കണ്ട് മടങ്ങിപ...