Skip to main content

ഉപയോഗിച്ച പാചക എണ്ണ കൊണ്ട് വിമാനം പറത്താന്‍ ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍

ലണ്ടന്‍: കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കാന്‍ ഓരോ വ്യവസായരംഗവും ശ്രമിക്കുന്നതിനിടെ ബയോഫ്യുവല്‍ ഉപയോഗിച്ച് വിമാനം പറത്താന്‍ തോംസണ്‍ എയര്‍വേസ് ഒരുങ്ങുന്നു. അവസാന ക്ലിയറന്‍സ് ലഭിച്ചാല്‍ ഈമാസം 28ന് ബിര്‍മിംഗാമില്‍ നിന്ന് സ്‌പെയ്‌നിലെ മല്ലോര്‍ക്കയിലേക്ക് തോംസണ്‍ എയര്‍വേസിന്റെ വിമാനം പറക്കും. ഈ പറക്കല്‍ വിജയകരമായാല്‍ സെപ്റ്റംബര്‍ മുതല്‍ ഒരുവര്‍ഷത്തേക്ക് ആഴ്ച്ചതോറും വിമാന സര്‍വീസ് ഉണ്ടാകും. വിന്ററില്‍ ബിര്‍മിംഗാമില്‍ നിന്ന് അലികാന്റയിലേക്കും സര്‍വീസ് നടത്തും. ജെറ്റ് എവണ്‍ ഇന്ധനവും എച്ച്.ഇ.എഫ്.എ (ഹൈഡ്രോപ്രൊസസ്ഡ് എസ്‌റ്റെഴ്‌സ് ആന്‍ഡ് ഫാറ്റ് ആസിഡ്‌സ്) ഇന്ധനവും നേര്‍പകുതി വീതം ചേര്‍ത്തുണ്ടാക്കുന്ന ജൈവ ഇന്ധനമാണ് വിമാനത്തിന് ഉപയോഗിക്കുകയെന്ന് തോംസണ്‍ കമ്പനി അറിയിച്ചു.

ഉപയോഗിച്ചു മിച്ചം വന്ന പാചകയെണ്ണയില്‍ നിന്നാണ് എച്ച്.ഇ.എഫ്.എ ഉണ്ടാക്കുന്നത്. ഡച്ച് വിമാനക്കമ്പനിയായ കെ.എല്‍.എം ബയോ കെറോസിന്‍ ഇന്ധനം ഉപയോഗിച്ച് കഴിഞ്ഞ ബുധനാഴ്ച്ച ലോകത്ത് ആദ്യമായി യാത്രാവിമാനം പറത്തിയിരുന്നു. ആംസ്റ്റര്‍ഡാമില്‍ നിന്നു പാരീസിലേക്കു പോയ ബോയിംഗ് 737800 ജെറ്റില്‍ 171 യാത്രക്കാരാണുണ്ടായിരുന്നത്. തോംസണ്‍ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന അതേ ഇന്ധനക്കൂട്ടാണ് ഇവരും ഉപയോഗിച്ചത്. സെപ്റ്റംബറില്‍ ഹോളണ്ടിനും ഫ്രാന്‍സിനുമിടയില്‍ ബയോ കെറോസിന്‍ ഇന്ധനം ഉപയോഗിച്ച് സ്ഥിരം സര്‍വീസ് നടത്താന്‍ കെ.എല്‍.എം പദ്ധതിയിടുകയാണ്.

അടുത്ത മൂന്നു വര്‍ഷം കൊണ്ട് എല്ലാ ഫ്‌ളൈറ്റിലും ജൈവ ഇന്ധനം ഉപയോഗിക്കാനാണ് തങ്ങള്‍ പദ്ധതിയിടുന്നതെന്ന് തോംസണ്‍ മാനേജിംഗ് ഡയറക്ടര്‍ ക്രിസ് ബ്രൗണ്‍ പറഞ്ഞു. 2020ഓടെ രണ്ടു മില്യണ്‍ ടണ്‍ ബയോഫ്യുവല്‍ ഉണ്ടാക്കാന്‍ യൂറോപ്യന്‍ വിമാനക്കമ്പനികളും ബയോഫ്യുവല്‍ നിര്‍മാതാക്കളും ഇ.യു.കമ്മീഷനും കഴിഞ്ഞയാഴ്ച്ച കരാര്‍ ഉണ്ടാക്കിയിരുന്നു. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മിക്ക കമ്പനികളും ജൈവ ഇന്ധനത്തിലേക്കു തിരിയുന്നത്. ഡച്ച് കമ്പനിയായ സ്‌കി എന്‍.ആര്‍.ജിയാണ് തോംസണുവേണ്ടി ബയോ ഫ്യുവല്‍ ഉണ്ടാക്കുന്നത്.

എന്നാല്‍, ഇപ്പോഴത്തെ നിലയില്‍ ബയോഫ്യുവല്‍ ഉപയോഗിക്കുന്നത് ചെലവു വര്‍ധിപ്പിക്കും. ചെലവു കുറഞ്ഞ ജൈവ ഇന്ധന ഉല്പാദനം കണ്ടെത്തേണ്ടിയിരിക്കുന്നു. മാത്രവുമല്ല, പാമോയില്‍ പോലെയുള്ള ഭക്ഷ്യവസ്തുക്കള്‍ ഇതിനായി ഉപയോഗിക്കുന്നത് ഭക്ഷ്യ പ്രതിസന്ധി ഉണ്ടാക്കുമെന്ന ആരോപണവും ഉയരുന്നുണ്ട്.

Comments

Popular posts from this blog

സിനിമാറ്റിക് ഡാന്‍സ് കളിച്ചാല്‍ പിഴച്ചുപോകും

നൃത്തം ദൈവികമായ കലയാണ്. എല്ലാക്കാലത്തും നൃത്തം അങ്ങിനെയൊക്കെയായിരുന്നു. ശാസ്ത്രീയനൃത്തം, പാശ്ചാത്യനൃത്തം,നാടോടിനൃത്തം, ബെല്ലി ഡാന്‍സ്,ബ്രേക്ക് ഡാന്‍സ്,ബാലെറ്റ്, ഹിപ്-ഹോപ് എന്നിങ്ങനെ ഒരായിരം ടൈപ്പ് നൃത്തങ്ങളുണ്ടെങ്കിലും നൃത്തം ചെയ്തിട്ട് ആരും പിഴച്ചുപോയതായി ചരിത്രത്തില്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അത്തരത്തിലൊരു പുതിയ അധ്യായം കേരളപാഠാവലിയില്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ് സര്‍ക്കാര്‍. കേരളത്തിലെ സ്കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സ് നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറത്തിറക്കിയതോടെ ഒരു വര്‍ഷമായി നിലവിലുണ്ടായിരുന്ന നിരോധനം കര്‍ശനമായി പ്രാബല്യത്തില്‍ വന്നു. നിരോധനം കര്‍ശനമായി പാലിച്ചില്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാറ്റിക് ഡാന്‍സിന്റെ അവതരണവുമായോ പരിശീലനവുമായോ ഒരുതരത്തിലും സഹകരിക്കരുതെന്നാണ് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.ഔദ്യോഗികമായോ അനൗദ്യോഗികമായോ സിനിമാറ്റിക് ഡാന്‍സ് പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്നും ഉത്തരവില് പറയുന്നു. കുട്ടികള്‍ സിനിമാറ്റിക് ഡാന്‍സ് കളിക്കേണ്ട ക...

എണ്ണക്കമ്പനികളെ കൊഴുപ്പിക്കുന്നത്‌ 'ഉപദേഷ്‌ടാക്കള്‍'

തൃശൂര്‍: പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനയ്‌ക്കു പിന്നില്‍ കളിച്ച സ്വകാര്യ എണ്ണക്കമ്പനികള്‍ ആയുധമാക്കിയത്‌ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്‌ടാക്കളെ. അവര്‍ ആദ്യമുപയോഗിച്ചത്‌ പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശകസമിതി അധ്യക്ഷന്‍ സി. രംഗരാജനെ. പെട്രോളിയം മന്ത്രാലയം നിയോഗിച്ച രംഗരാജന്‍ സമിതിയാണു പെട്രോള്‍, ഡീസല്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്കു കൈമാറണമെന്ന്‌ 2006 ല്‍ നിര്‍ദേശിച്ചത്‌. ബി.ജെ.പി. സര്‍ക്കാര്‍ ഏതാനും ദിവസം പരീക്ഷിച്ച്‌ പരാജയപ്പെട്ട ആശയമാണ്‌ ഇങ്ങനെ തിരിച്ചുവന്നത്‌. 2010 ജൂണിലാണ്‌ പെട്രോള്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികളെ ഏല്‍പിച്ചത്‌. തുടര്‍ന്ന്‌ അടിക്കടിയുണ്ടായ പെട്രോള്‍ വിലവര്‍ധന സ്വകാര്യ കമ്പനികള്‍ക്കാണു ഗുണം ചെയ്‌തത്‌. അസംസ്‌കൃത എണ്ണവില കുറയുമ്പോള്‍ പെട്രോള്‍ വില കുറയുമെന്ന്‌ ഉറപ്പുപറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ഡീസല്‍ വിലയിന്‍മേല്‍ സര്‍ക്കാരിനുള്ള നിയന്ത്രണം നീക്കാനും അന്ന്‌ തത്വത്തില്‍ തീരുമാനമായെങ്കിലും പണപ്പെരുപ്പം മൂലം നീട്ടിവയ്‌ക്കേണ്ടി വന്നു. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില കൂട്ടണമെന്നായിരുന്നു അടുത്ത നിര്‍ദേശം. ആസൂത്രണ കമ്മിഷന്‍ അ...

പറവൂര്‍ പെണ്‍വാണിഭം: സൂര്യനെല്ലി സംഭവത്തേക്കാള്‍ ഭീകരം

സ്വന്തം ലേഖകന്‍ കൊച്ചി: സിനിമാമോഹം നല്കി പറവൂരിലെ പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പിതാവുതന്നെ പെണ്‍വാണിഭത്തിലേക്കു വലിച്ചെറിഞ്ഞ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി പെണ്‍വാണിഭത്തെ ഞെട്ടിപ്പിക്കുന്ന കൊടുംക്രൂരതകളാണ് പറവൂര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് അരങ്ങേറിയിരിക്കുന്നത്. എന്നാല്‍ ഗൗരവമായ അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരോടു പെണ്‍കുട്ടി നല്‍കിയ മൊഴി മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. പീഡിപ്പിക്കാനായി മൂന്നാറിലെ റിസോര്‍ട്ടിലെത്തിയ മൂന്നുപേര്‍ തന്റെ ദയനീയാവസ്ഥ കണ്ട് മടങ്ങിപ...