Skip to main content

വന്‍മതിലിനു ശേഷമൊരു ചൈനീസ് മഹാത്ഭുതം; ഏറ്റവും നീളമേറിയ കടല്‍പ്പാലം

സ്വന്തം ലേഖകന്‍

ഏറ്റവും നീളംകൂടിയ കടല്‍പ്പാലത്തിന്റെ നിര്‍മാണം ചൈനയില്‍ പൂര്‍ത്തിയാക്കി. 26.4 മൈല്‍ നീളമുള്ള പാലം ഗിന്നസ്‌ ബുക്കില്‍ സ്ഥാനം പിടിക്കും. അമേരിക്കയിലെ ലൂസിയാനയിലെ ലേക്ക്‌ പോണ്ട്‌ചാര്‍ട്രയ്‌ന്‍ കോസ്‌വേ ആയിരുന്നു ഇതുവരെ ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം. ചൈനയിലെ പുതിയ പാലത്തിനേക്കാല്‍ രണ്ടരമൈല്‍ താഴെയാണ്‌ ലൂസിയാനയിലെ പാലത്തിന്റെ നീളം. ജിയോഷൂ ബേയ്‌ക്കു കുറുകെയാണ്‌ ഇംഗ്ലീഷിലെ വൈ അക്ഷരത്തിന്റെ രൂപത്തിലുള്ള കടല്‍പ്പാലം നിര്‍മിച്ചിരിക്കുന്നത്‌. ക്വിംഗ്‌ഡോ നഗരത്തെ പുതിയതായി നിര്‍മിച്ച എയര്‍പോര്‍ട്ടുമായും അടുത്തുള്ള വ്യവസായ നഗരമായ ഹ്യുവാംഗ്‌ഡോയുമായും ബന്ധിപ്പിക്കുന്നതാണ്‌ ഈ കടല്‍പ്പാലം.

ആറു ലെയ്‌ന്‍ ട്രാഫിക്കും 110 അടി വീതിയുമുണ്ട്‌ ഈ പാലത്തിന്‌. വെറും 30 മിനിട്ട്‌ മതി ഈ കടല്‍പ്പാലം കടന്നുപോകാന്‍. നിലവിലുള്ള റോഡിലൂടെ പോകുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ 18 മൈല്‍ ലാഭം. ഉദ്‌ഘാടനത്തോട്‌ അനുബന്ധിച്ച്‌ ഒരു മാസത്തേയ്‌ക്ക്‌ പാലത്തിലൂടെയുള്ള യാത്ര സൗജന്യമാണ്‌. അതിനുശേഷം ഒരു വശത്തേയ്‌ക്കുള്ള യാത്രയ്‌ക്ക്‌ അഞ്ചു പൗണ്ടിനു തുല്യമായ 50 യുവാന്‍ കൊടുക്കണം. ഒരു ദിവസം 30,000 കാറുകള്‍ ഇതുവഴി കടന്നുപോകുമെന്നാണ്‌ അധികൃതര്‍ കണക്കാക്കുന്നത്‌. നാലു വര്‍ഷംകൊണ്ടാണ്‌ പാലംപണി പൂര്‍ത്തിയാക്കിയത്‌. 1.42 ബില്യണ്‍ പൗണ്ടാണ്‌ നിര്‍മാണച്ചെലവ്‌. 5200 പില്ലറുകളിലാണ്‌ പാലം താങ്ങിനിര്‍ത്തിയിരിക്കുന്നത്‌.

ഷാംഗ്‌ഡോംഗ്‌ ഗ്യാസു ഗ്രൂപ്പിലെ ചൈനീസ്‌ എന്‍ജിനീയര്‍മാരാണ്‌ നിര്‍മാണം പൂര്‍ത്തിയാക്കിയത്‌. പതിനായിരം തൊഴിലാളികള്‍ വീതം രണ്ടു ഷിഫ്‌റ്റുകളിലായി ഇരുപത്തിനാലു മണിക്കൂറും പാലത്തിനായി പണിയെടുത്തു. ഇരുകരകളില്‍നിന്നു നിര്‍മാണം നടത്തി പാലം നടുക്കുവച്ച്‌ കൂട്ടിമുട്ടിക്കുകയായിരുന്നു. പാലത്തിനു പുറമേ ഒരു അണ്ടര്‍ഗ്രൗണ്ട്‌ ടണലും പൂര്‍ത്തിയായിട്ടുണ്ട്‌. വലിയ തോതിലുള്ള ഗതാഗതം വരുമ്പോള്‍ തിരക്കു കുറയ്‌ക്കാനാണിത്‌. ലോകത്തിലെതന്നെ ഏറ്റവും വലിയ കടല്‍പ്പാലത്തിനായി 450,000 ടണ്‍ സ്റ്റീലാണ്‌ ഉപയോഗിച്ചത്‌. 65 ഈഫല്‍ ടവറുകള്‍ക്കു ഉപയോഗിക്കാവുന്ന സ്‌റ്റീലാണിത്‌. റിക്ടര്‍ സ്‌കെയില്‍ 8 വരെയുള്ള ഭൂമികുലുക്കത്തെ ചെറുത്തുനില്‍ക്കാന്‍ കരുത്തുള്ളതാണ്‌ ഈ കടല്‍പ്പാലമെന്ന്‌ ചൈനീസ്‌ എന്‍ജിനീയര്‍മാര്‍ അവകാശപ്പെടുന്നു.

300,000 ടണ്‍ കപ്പല്‍ വന്നിടിച്ചാലും പാലത്തിന്‌ ഒന്നും സംഭവിക്കില്ല. ഇപ്പോള്‍ ഗതാഗതത്തിനു തുറന്നു കൊടുത്ത ജിയോഷൂ ബേ കടല്‍പ്പാലത്തിന്‌ ഗിന്നസ്‌ റിക്കാര്‍ഡ്‌ 2016 വരെയേ നിലനിര്‍ത്താനാകൂ. ചൈന തന്നെ പൂര്‍ത്തിയാക്കുന്ന ഹോം‌ഗ്‌കോംഗ്‌ മകാവു, ഗുവാംഗ്‌ഡോംഗ്‌ പാലം പൂര്‍ത്തിയാകുമ്പോള്‍ നീളം 30 മൈല്‍ ആയിരിക്കും. ബെയ്‌ജിംഗില്‍നിന്ന്‌ ഷാങ്‌ഹായിയിലേയ്‌ക്ക്‌ 102 മൈല്‍ നീളമുള്ള കരപ്പാലം പണിയാനും ചൈന ലക്ഷ്യമിടുന്നു. ഹൈസ്‌പീഡ്‌ റെയില്‍വേയ്‌ക്കു സമാന്തരമായാണ്‌ ഈ കൂറ്റന്‍ പാലം നിര്‍മിക്കുക.

Comments

Popular posts from this blog

സിനിമാറ്റിക് ഡാന്‍സ് കളിച്ചാല്‍ പിഴച്ചുപോകും

നൃത്തം ദൈവികമായ കലയാണ്. എല്ലാക്കാലത്തും നൃത്തം അങ്ങിനെയൊക്കെയായിരുന്നു. ശാസ്ത്രീയനൃത്തം, പാശ്ചാത്യനൃത്തം,നാടോടിനൃത്തം, ബെല്ലി ഡാന്‍സ്,ബ്രേക്ക് ഡാന്‍സ്,ബാലെറ്റ്, ഹിപ്-ഹോപ് എന്നിങ്ങനെ ഒരായിരം ടൈപ്പ് നൃത്തങ്ങളുണ്ടെങ്കിലും നൃത്തം ചെയ്തിട്ട് ആരും പിഴച്ചുപോയതായി ചരിത്രത്തില്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അത്തരത്തിലൊരു പുതിയ അധ്യായം കേരളപാഠാവലിയില്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ് സര്‍ക്കാര്‍. കേരളത്തിലെ സ്കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സ് നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറത്തിറക്കിയതോടെ ഒരു വര്‍ഷമായി നിലവിലുണ്ടായിരുന്ന നിരോധനം കര്‍ശനമായി പ്രാബല്യത്തില്‍ വന്നു. നിരോധനം കര്‍ശനമായി പാലിച്ചില്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാറ്റിക് ഡാന്‍സിന്റെ അവതരണവുമായോ പരിശീലനവുമായോ ഒരുതരത്തിലും സഹകരിക്കരുതെന്നാണ് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.ഔദ്യോഗികമായോ അനൗദ്യോഗികമായോ സിനിമാറ്റിക് ഡാന്‍സ് പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്നും ഉത്തരവില് പറയുന്നു. കുട്ടികള്‍ സിനിമാറ്റിക് ഡാന്‍സ് കളിക്കേണ്ട ക...

എണ്ണക്കമ്പനികളെ കൊഴുപ്പിക്കുന്നത്‌ 'ഉപദേഷ്‌ടാക്കള്‍'

തൃശൂര്‍: പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനയ്‌ക്കു പിന്നില്‍ കളിച്ച സ്വകാര്യ എണ്ണക്കമ്പനികള്‍ ആയുധമാക്കിയത്‌ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്‌ടാക്കളെ. അവര്‍ ആദ്യമുപയോഗിച്ചത്‌ പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശകസമിതി അധ്യക്ഷന്‍ സി. രംഗരാജനെ. പെട്രോളിയം മന്ത്രാലയം നിയോഗിച്ച രംഗരാജന്‍ സമിതിയാണു പെട്രോള്‍, ഡീസല്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്കു കൈമാറണമെന്ന്‌ 2006 ല്‍ നിര്‍ദേശിച്ചത്‌. ബി.ജെ.പി. സര്‍ക്കാര്‍ ഏതാനും ദിവസം പരീക്ഷിച്ച്‌ പരാജയപ്പെട്ട ആശയമാണ്‌ ഇങ്ങനെ തിരിച്ചുവന്നത്‌. 2010 ജൂണിലാണ്‌ പെട്രോള്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികളെ ഏല്‍പിച്ചത്‌. തുടര്‍ന്ന്‌ അടിക്കടിയുണ്ടായ പെട്രോള്‍ വിലവര്‍ധന സ്വകാര്യ കമ്പനികള്‍ക്കാണു ഗുണം ചെയ്‌തത്‌. അസംസ്‌കൃത എണ്ണവില കുറയുമ്പോള്‍ പെട്രോള്‍ വില കുറയുമെന്ന്‌ ഉറപ്പുപറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ഡീസല്‍ വിലയിന്‍മേല്‍ സര്‍ക്കാരിനുള്ള നിയന്ത്രണം നീക്കാനും അന്ന്‌ തത്വത്തില്‍ തീരുമാനമായെങ്കിലും പണപ്പെരുപ്പം മൂലം നീട്ടിവയ്‌ക്കേണ്ടി വന്നു. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില കൂട്ടണമെന്നായിരുന്നു അടുത്ത നിര്‍ദേശം. ആസൂത്രണ കമ്മിഷന്‍ അ...

പറവൂര്‍ പെണ്‍വാണിഭം: സൂര്യനെല്ലി സംഭവത്തേക്കാള്‍ ഭീകരം

സ്വന്തം ലേഖകന്‍ കൊച്ചി: സിനിമാമോഹം നല്കി പറവൂരിലെ പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പിതാവുതന്നെ പെണ്‍വാണിഭത്തിലേക്കു വലിച്ചെറിഞ്ഞ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി പെണ്‍വാണിഭത്തെ ഞെട്ടിപ്പിക്കുന്ന കൊടുംക്രൂരതകളാണ് പറവൂര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് അരങ്ങേറിയിരിക്കുന്നത്. എന്നാല്‍ ഗൗരവമായ അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരോടു പെണ്‍കുട്ടി നല്‍കിയ മൊഴി മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. പീഡിപ്പിക്കാനായി മൂന്നാറിലെ റിസോര്‍ട്ടിലെത്തിയ മൂന്നുപേര്‍ തന്റെ ദയനീയാവസ്ഥ കണ്ട് മടങ്ങിപ...