Skip to main content

ഇറ്റലി മാന്ദ്യത്തില്‍; ബ്രിട്ടന്‌ നഷ്ടം 43 ബില്യണ്‍ പൗണ്ട്‌

സ്വന്തം ലേഖകന്‍

യൂറോപ്പിലെ എറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇറ്റലിയിലേക്ക്‌ സാമ്പത്തിക മാന്ദ്യം കടന്നുകയറാന്‍ ഒരുങ്ങുന്നുവെന്നു സൂചന. ഗ്രീസിനും അയര്‍ലന്‍ഡിനും പോര്‍ചുഗലിനും പിന്നാലെ ഇറ്റലിയും കൂടി തകരുന്നതോടെ യൂറോസോണിന്റെ സാമ്പത്തികാവസ്ഥ ആകെ തകിടംമറിയുമെന്നാണു ഭീതി. അങ്ങനെയെങ്കില്‍ ബ്രിട്ടന്‌ അത്‌ വലിയ തലവേദനയാകും. കുറഞ്ഞത്‌ 43 ബില്യണ്‍ പൗണ്ടിന്റെ ആഘാതം ഇതു മൂലം ബ്രിട്ടനുണ്ടാകുമെന്ന്‌ ബാങ്ക്‌ ഓഫ്‌ ഇംഗ്‌ളണ്ട്‌ കണക്കുകൂട്ടുന്നു.

ഇറ്റാലിയന്‍ സര്‍ക്കാര്‍ പണം അടയ്‌ക്കുന്നതില്‍ വീഴ്‌ച്ച വരുത്തിയാല്‍ ബ്രിട്ടീഷ്‌ ബാങ്കുകള്‍ക്കും നിക്ഷേപസ്ഥാപനങ്ങള്‍ക്കും 7.9 ബില്യണ്‍ പൗണ്ട്‌ നഷ്ടം വരും. ഇറ്റാലിയന്‍ ബാങ്കുകള്‍ തകര്‍ന്നാല്‍ 5.7 ബില്യണ്‍ പൗണ്ട്‌ കൂടി ഇവര്‍ക്കു നഷ്ടമാകും. ഇറ്റാലിയന്‍ കമ്പനികള്‍ പൂട്ടിയാല്‍ ബ്രിട്ടനിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക്‌ 29.2 ബില്യണ്‍ പൗണ്ട്‌ നഷ്ടമാകുമെന്നും ബാങ്ക്‌ കണക്കു കൂട്ടുന്നു. ഇന്ന്‌ ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ ധനകാര്യമന്ത്രിമാരുടെ യോഗത്തില്‍ ചാന്‍സലര്‍ ജോര്‍ജ്‌ ഓസ്‌ബോണ്‍ ഈ കണക്കുകള്‍ അവതരിപ്പിക്കും.

യൂറോസോണ്‍ യോഗം ഇന്നലെ തുടങ്ങി. ബ്രിട്ടന്‍ അതില്‍ അംഗമല്ലാത്തതിനാല്‍ ക്ഷണിച്ചിട്ടില്ല. ഗ്രീസിനു പ്രത്യേക ബെയ്‌ല്‍ ഔട്ട്‌ പാക്കേജ്‌ കൊണ്ടുവരുന്നതായിരുന്നു ഇന്നലത്തെ ചര്‍ച്ച. ഗ്രീസിന്റെ സാമ്പത്തികാവസ്ഥ രക്ഷപ്പെടുത്തിയാല്‍ മേഖലയിലാകെ ആത്മവിശ്വാസം വര്‍ധിക്കുമെന്നാണ്‌ ബ്രിട്ടന്റെ ധനകാര്യവകുപ്പും കരുതുന്നത്‌. എന്നാല്‍, ഇറ്റലിയുടെ അവസ്ഥ ആശങ്കാജനകമാണെന്ന്‌ ഇവലൂഷന്‍ സെക്യൂരിറ്റീസിന്റെ ഫിക്‌സ്‌ഡ്‌ ഇന്‍കം വിഭാഗം തലവന്‍ ഗാരി ജെങ്കിന്‍സ്‌ പറഞ്ഞു. ഇറ്റലിയുടെ കടം ഇപ്പോള്‍ 1.6 ട്രില്യണ്‍ യൂറോയാണ്‌. ഇത്‌ വലിയതുകയാണെന്ന്‌ ജെങ്കിന്‍സ്‌ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ മിലാന്‍ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ 3.4% ഇടിഞ്ഞു. നിരവധി കമ്പനികളുടെ മൂല്യത്തില്‍ കനത്ത ഇടിവാണ്‌ ഇതുവഴിയുണ്ടായത്‌. സര്‍ക്കാര്‍ ബോണ്ടുകളുടെ പലിശനിരക്ക്‌ 5.3 ശതമാനത്തില്‍ നിന്ന്‌ 5.6 ശതമാനമായി ഉയര്‍ന്നു. സാമ്പത്തികാവസ്ഥയിലുള്ള ആത്മവിശ്വാസക്കുറവാണ്‌ ഇതു കാണിക്കുന്നത്‌. ഗ്രീസ്‌, അയര്‍ലന്‍ഡ്‌, പോര്‍ചുഗല്‍ എന്നീ രാജ്യങ്ങളുടെ സാമ്പത്തികാവസ്ഥ തകര്‍ന്നപ്പോള്‍ മെച്ചപ്പെടുത്താനുള്ള പൊതുഫണ്ടിലേക്ക്‌ ബ്രിട്ടന്‍ 12.5 ബില്യണ്‍ പൗണ്ട്‌ നല്‌കിയിരുന്നു.

ഗ്രീസിനു രണ്ടാംവട്ട സഹായത്തിനു ശ്രമം നടത്തിയപ്പോള്‍ ബ്രിട്ടന്‍ സഹകരിച്ചതുമില്ല. കഴിഞ്ഞമാസം ഇറ്റലിയുടെ ക്രെഡിറ്റ്‌ റേറ്റിംഗ്‌ താഴ്‌ത്തിയിരുന്നു. ഇതേത്തുടര്‍ന്ന്‌ റോം 40 ബില്യണ്‍ പൗണ്ടിന്റെ വെട്ടിക്കുറയ്‌ക്കല്‍ പ്രഖ്യാപിച്ചിരുന്നു.

Comments

Popular posts from this blog

സിനിമാറ്റിക് ഡാന്‍സ് കളിച്ചാല്‍ പിഴച്ചുപോകും

നൃത്തം ദൈവികമായ കലയാണ്. എല്ലാക്കാലത്തും നൃത്തം അങ്ങിനെയൊക്കെയായിരുന്നു. ശാസ്ത്രീയനൃത്തം, പാശ്ചാത്യനൃത്തം,നാടോടിനൃത്തം, ബെല്ലി ഡാന്‍സ്,ബ്രേക്ക് ഡാന്‍സ്,ബാലെറ്റ്, ഹിപ്-ഹോപ് എന്നിങ്ങനെ ഒരായിരം ടൈപ്പ് നൃത്തങ്ങളുണ്ടെങ്കിലും നൃത്തം ചെയ്തിട്ട് ആരും പിഴച്ചുപോയതായി ചരിത്രത്തില്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അത്തരത്തിലൊരു പുതിയ അധ്യായം കേരളപാഠാവലിയില്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ് സര്‍ക്കാര്‍. കേരളത്തിലെ സ്കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സ് നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറത്തിറക്കിയതോടെ ഒരു വര്‍ഷമായി നിലവിലുണ്ടായിരുന്ന നിരോധനം കര്‍ശനമായി പ്രാബല്യത്തില്‍ വന്നു. നിരോധനം കര്‍ശനമായി പാലിച്ചില്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാറ്റിക് ഡാന്‍സിന്റെ അവതരണവുമായോ പരിശീലനവുമായോ ഒരുതരത്തിലും സഹകരിക്കരുതെന്നാണ് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.ഔദ്യോഗികമായോ അനൗദ്യോഗികമായോ സിനിമാറ്റിക് ഡാന്‍സ് പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്നും ഉത്തരവില് പറയുന്നു. കുട്ടികള്‍ സിനിമാറ്റിക് ഡാന്‍സ് കളിക്കേണ്ട ക...

എണ്ണക്കമ്പനികളെ കൊഴുപ്പിക്കുന്നത്‌ 'ഉപദേഷ്‌ടാക്കള്‍'

തൃശൂര്‍: പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനയ്‌ക്കു പിന്നില്‍ കളിച്ച സ്വകാര്യ എണ്ണക്കമ്പനികള്‍ ആയുധമാക്കിയത്‌ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്‌ടാക്കളെ. അവര്‍ ആദ്യമുപയോഗിച്ചത്‌ പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശകസമിതി അധ്യക്ഷന്‍ സി. രംഗരാജനെ. പെട്രോളിയം മന്ത്രാലയം നിയോഗിച്ച രംഗരാജന്‍ സമിതിയാണു പെട്രോള്‍, ഡീസല്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്കു കൈമാറണമെന്ന്‌ 2006 ല്‍ നിര്‍ദേശിച്ചത്‌. ബി.ജെ.പി. സര്‍ക്കാര്‍ ഏതാനും ദിവസം പരീക്ഷിച്ച്‌ പരാജയപ്പെട്ട ആശയമാണ്‌ ഇങ്ങനെ തിരിച്ചുവന്നത്‌. 2010 ജൂണിലാണ്‌ പെട്രോള്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികളെ ഏല്‍പിച്ചത്‌. തുടര്‍ന്ന്‌ അടിക്കടിയുണ്ടായ പെട്രോള്‍ വിലവര്‍ധന സ്വകാര്യ കമ്പനികള്‍ക്കാണു ഗുണം ചെയ്‌തത്‌. അസംസ്‌കൃത എണ്ണവില കുറയുമ്പോള്‍ പെട്രോള്‍ വില കുറയുമെന്ന്‌ ഉറപ്പുപറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ഡീസല്‍ വിലയിന്‍മേല്‍ സര്‍ക്കാരിനുള്ള നിയന്ത്രണം നീക്കാനും അന്ന്‌ തത്വത്തില്‍ തീരുമാനമായെങ്കിലും പണപ്പെരുപ്പം മൂലം നീട്ടിവയ്‌ക്കേണ്ടി വന്നു. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില കൂട്ടണമെന്നായിരുന്നു അടുത്ത നിര്‍ദേശം. ആസൂത്രണ കമ്മിഷന്‍ അ...

പറവൂര്‍ പെണ്‍വാണിഭം: സൂര്യനെല്ലി സംഭവത്തേക്കാള്‍ ഭീകരം

സ്വന്തം ലേഖകന്‍ കൊച്ചി: സിനിമാമോഹം നല്കി പറവൂരിലെ പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പിതാവുതന്നെ പെണ്‍വാണിഭത്തിലേക്കു വലിച്ചെറിഞ്ഞ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി പെണ്‍വാണിഭത്തെ ഞെട്ടിപ്പിക്കുന്ന കൊടുംക്രൂരതകളാണ് പറവൂര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് അരങ്ങേറിയിരിക്കുന്നത്. എന്നാല്‍ ഗൗരവമായ അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരോടു പെണ്‍കുട്ടി നല്‍കിയ മൊഴി മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. പീഡിപ്പിക്കാനായി മൂന്നാറിലെ റിസോര്‍ട്ടിലെത്തിയ മൂന്നുപേര്‍ തന്റെ ദയനീയാവസ്ഥ കണ്ട് മടങ്ങിപ...