Skip to main content

പതിനാറുകാരിയ അച്ഛനും മകനും പസ്പരം അറിയാതെ പീഡിപ്പിച്ചു; ഒളിവില്‍പോയതും ഒന്നിച്ച്

സ്വന്തം ലേഖകന്‍

കണ്ണൂര്‍: പതിനാറുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച അച്ഛനും മകനും ഒളിവില്‍പോയി. അച്ഛന്‍ പീഡിപ്പിച്ച വിവരം അറിയാതെയാണ് മകനും ശ്രീകണ്ഠപുരം സ്വദേശിയായ ദളിത് പെണ്‍കുട്ടിക്കൊപ്പം രാത്രികള്‍ ചെലവഴിച്ചത്. സംഭവം പോലീസ് കേസായതോടെ ഇരുവരും ഒളിവില്‍പോവുകയും ചെയ്തു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തന്നെയാണ് അച്ഛനും മകനും എന്നത് മറ്റൊരു വൈരുദ്ധ്യം. പെണ്‍കുട്ടിക്ക് ചെറിയ തോതില്‍ മാനസിക വൈകല്ല്യവും അപസ്മാരവും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത് മുതലെടുത്താണ് പ്രതികള്‍ ലൈംഗികപീഡനം നടത്തിയത്. പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്തപ്പോഴാണ് പരസ്പരം അറിയാതെ അച്ഛനും മകനും നടത്തിയ പീഡനത്തിന്റെ കഥ പുറത്തുവന്നത്.

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ബന്ധുക്കളായ മോഹനന്‍(48), ഇയാളുടെ മകന്‍ മഹേഷ് (22) മഹേഷിന്റെ സുഹൃത്ത് ജോയി(35) എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജോയി പൊലീസ് കസ്റ്റഡിയിലാണ്. മോഹനും മകനും വേണ്ടി പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരുവരും നാടുവിട്ടുപോയിട്ടില്ലെന്നാണ് പൊലീസിനു കിട്ടിയ വിവരം. അച്ഛനും മകനും നാട്ടില്‍തന്നെ എവിടെയോ ഒളിച്ചിരിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. മറ്റിടങ്ങളിലേക്ക് കടക്കുന്നതിനുമുമ്പ് ഇവരെ പിടികൂടുമെന്നും ശ്രീകണ്ഠാപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ പറയുന്നു.

മേയ് എഴാം തിയ്യതി മുതലാണ് തന്നെ പ്രതികള്‍ പീഡിപ്പിക്കാന്‍ തുടങ്ങിയതെന്ന് പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു. ചെറുപ്പത്തില്‍തന്നെ അമ്മ മരിച്ച പെണ്‍കുട്ടി പിതാവിന്റെ രണ്ടാംഭാര്യയുടെ വീട്ടിലാണ് താമസിക്കുന്നത്. അതേസമയം ലൈംഗിക പീഡനം അടക്കം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കേരളത്തില്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരികയാണെന്ന് പൊലീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്വന്തം വീടുകളില്‍ നിന്ന് സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന പീഡനത്തിന്റെ തോതും ആശങ്കയുണര്‍ത്തും വിധം വര്‍ദ്ധിച്ചു വരുന്നു.

മലപ്പുറം ജില്ലയിലും കൊല്ലം ജില്ലയിലുമാണ് ഭര്‍ത്താക്കന്‍മാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാല്‍, ഇത്തരത്തിലുള്ള പീഡനം ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്തത് പത്തനംതിട്ടയില്‍ നിന്നും വയനാട്ടില്‍ നിന്നുമാണ്. 2009ല്‍ ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ 3,976 പരാതികളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2008ല്‍ ഇത് 4,135 ആയിരുന്നു. 2010ല്‍ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള 10,781 അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെട്ട കേസുകള്‍ 4,788 ആണ്. ഇതില്‍, 2,939 പീഡന കേസുകളും 617 ബലാത്സംഗ കേസുകളും 175 തട്ടിക്കൊണ്ടുപോകല്‍ കേസുകളും ഉള്‍പ്പെടുന്നു.  കേരളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്ന പെണ്‍കുട്ടികളുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുകയാണ്. 2010ല്‍ മാത്രം 200 പെണ്‍കുട്ടികളെ സംസ്ഥാനത്തു കാണാതായി. ഇവരത്രയും 16നും 20നും ഇടയില്‍ പ്രായമുള്ളവരാണ്. 26നും 35നും ഇടയില്‍ പ്രായമുള്ള 105 യുവതികളെയും ഈ കാലയളവില്‍ കാണാതായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 43 മധ്യവയസ്‌കരും സംസ്ഥാനത്തുനിന്ന് അപ്രത്യക്ഷരായിട്ടുണ്ട്.

കാണാതായ സ്ത്രീകളുടെ എണ്ണം 348 ആണ്. 2009ല്‍ 208 പേരെയും 2008ല്‍ 191 പേരെയും 2007ല്‍ 161 പേരെയുമാണ് കാണാതായത്. ഇവരില്‍ പെണ്‍കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്ത്രീകളെ കാണാതായത്; 68 പേരെ. ഇവരില്‍ 42 പേര്‍ 16നും 25നും മധ്യേ പ്രായമുള്ളവരാണ്. രണ്ടാംസ്ഥാനത്തുള്ള കൊല്ലം ജില്ലയില്‍നിന്നും കാണാതായ 47 സ്ത്രീകളില്‍ 30 പേരും 16നും 25നും മധ്യേ പ്രായമുള്ളവരാണ്. എറണാകുളത്തുനിന്നു കാണാതായ 35 വനിതകളില്‍ 25 പേരും കൗമാരപ്രായക്കാരാണ്. പത്തനംതിട്ടയില്‍ നിന്ന് 28 സ്ത്രീകള്‍ കാണാതായതില്‍, മൂന്നിലൊന്ന് പേരും 25 വയസ്സ് തികയാത്തവരാണ്. കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ നിന്നു പെണ്‍കുട്ടികളെ കാണാതാവുന്ന കേസുകള്‍ വളരെ കുറവാണെന്നാണു പോലിസ് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്. 2010ല്‍ കാസര്‍കോഡ്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നായി കാണാതായിട്ടുള്ളത് 150 പേരെയാണ്. ഇതില്‍ത്തന്നെ കോഴിക്കോട്, വയനാട് ജില്ലകളില്‍ ഏഴുവീതം പെണ്‍കുട്ടികളെയാണ് കാണാതായത്. 2011ല്‍ മാര്‍ച്ച് 31 വരെയായി 100 പെണ്‍കുട്ടികളെ കാണാതായിട്ടുണെ്ടന്നാണു ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്ക്.

മധ്യവയസ്‌കരും വൃദ്ധരുമായ 50 പേരെയും കാണാതായിട്ടുണ്ട്. 2011 മാര്‍ച്ച് 31 വരെ കേരളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണം 102 ആണെന്നാണ് വനിതാ കമ്മീഷന്റെ കണക്കുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 72 പേരും 16നും 25നും മധ്യേ പ്രായമുള്ളവരാണ്. ഇതില്‍ 43 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. 2011 മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് 512 ബലാല്‍സംഗ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 78 എണ്ണവും തലസ്ഥാന ജില്ലയിലാണ്. കാണാതാവുന്ന പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും സെക്‌സ് റാക്കറ്റ് മാഫിയകളില്‍ പെട്ടവരാണെന്നു പോലിസ് കണക്കുകള്‍ പറയുന്നു.

Comments

Popular posts from this blog

സിനിമാറ്റിക് ഡാന്‍സ് കളിച്ചാല്‍ പിഴച്ചുപോകും

നൃത്തം ദൈവികമായ കലയാണ്. എല്ലാക്കാലത്തും നൃത്തം അങ്ങിനെയൊക്കെയായിരുന്നു. ശാസ്ത്രീയനൃത്തം, പാശ്ചാത്യനൃത്തം,നാടോടിനൃത്തം, ബെല്ലി ഡാന്‍സ്,ബ്രേക്ക് ഡാന്‍സ്,ബാലെറ്റ്, ഹിപ്-ഹോപ് എന്നിങ്ങനെ ഒരായിരം ടൈപ്പ് നൃത്തങ്ങളുണ്ടെങ്കിലും നൃത്തം ചെയ്തിട്ട് ആരും പിഴച്ചുപോയതായി ചരിത്രത്തില്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അത്തരത്തിലൊരു പുതിയ അധ്യായം കേരളപാഠാവലിയില്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ് സര്‍ക്കാര്‍. കേരളത്തിലെ സ്കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സ് നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറത്തിറക്കിയതോടെ ഒരു വര്‍ഷമായി നിലവിലുണ്ടായിരുന്ന നിരോധനം കര്‍ശനമായി പ്രാബല്യത്തില്‍ വന്നു. നിരോധനം കര്‍ശനമായി പാലിച്ചില്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാറ്റിക് ഡാന്‍സിന്റെ അവതരണവുമായോ പരിശീലനവുമായോ ഒരുതരത്തിലും സഹകരിക്കരുതെന്നാണ് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.ഔദ്യോഗികമായോ അനൗദ്യോഗികമായോ സിനിമാറ്റിക് ഡാന്‍സ് പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്നും ഉത്തരവില് പറയുന്നു. കുട്ടികള്‍ സിനിമാറ്റിക് ഡാന്‍സ് കളിക്കേണ്ട ക...

എണ്ണക്കമ്പനികളെ കൊഴുപ്പിക്കുന്നത്‌ 'ഉപദേഷ്‌ടാക്കള്‍'

തൃശൂര്‍: പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനയ്‌ക്കു പിന്നില്‍ കളിച്ച സ്വകാര്യ എണ്ണക്കമ്പനികള്‍ ആയുധമാക്കിയത്‌ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്‌ടാക്കളെ. അവര്‍ ആദ്യമുപയോഗിച്ചത്‌ പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശകസമിതി അധ്യക്ഷന്‍ സി. രംഗരാജനെ. പെട്രോളിയം മന്ത്രാലയം നിയോഗിച്ച രംഗരാജന്‍ സമിതിയാണു പെട്രോള്‍, ഡീസല്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്കു കൈമാറണമെന്ന്‌ 2006 ല്‍ നിര്‍ദേശിച്ചത്‌. ബി.ജെ.പി. സര്‍ക്കാര്‍ ഏതാനും ദിവസം പരീക്ഷിച്ച്‌ പരാജയപ്പെട്ട ആശയമാണ്‌ ഇങ്ങനെ തിരിച്ചുവന്നത്‌. 2010 ജൂണിലാണ്‌ പെട്രോള്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികളെ ഏല്‍പിച്ചത്‌. തുടര്‍ന്ന്‌ അടിക്കടിയുണ്ടായ പെട്രോള്‍ വിലവര്‍ധന സ്വകാര്യ കമ്പനികള്‍ക്കാണു ഗുണം ചെയ്‌തത്‌. അസംസ്‌കൃത എണ്ണവില കുറയുമ്പോള്‍ പെട്രോള്‍ വില കുറയുമെന്ന്‌ ഉറപ്പുപറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ഡീസല്‍ വിലയിന്‍മേല്‍ സര്‍ക്കാരിനുള്ള നിയന്ത്രണം നീക്കാനും അന്ന്‌ തത്വത്തില്‍ തീരുമാനമായെങ്കിലും പണപ്പെരുപ്പം മൂലം നീട്ടിവയ്‌ക്കേണ്ടി വന്നു. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില കൂട്ടണമെന്നായിരുന്നു അടുത്ത നിര്‍ദേശം. ആസൂത്രണ കമ്മിഷന്‍ അ...

A Foodie's Guide to Alappuzha: Must-Try Local Dishes and Where to Find Them

Discover the best local dishes in Alappuzha with this ultimate foodie guide. From delicious seafood to vegetarian delights, learn where to find the best local cuisine in this charming Kerala town. If you're a foodie visiting Alappuzha, you're in for a treat! This beautiful town in Kerala, also known as Alleppey, is famous for its delicious local cuisine that is sure to tantalize your taste buds. From fresh seafood to spicy vegetarian dishes, there's something for everyone in this charming town. In this ultimate foodie guide, we'll take you through the must-try local dishes in Alappuzha and where to find them. Whether you're a fan of spicy curries or love indulging in sweet treats, this guide has got you covered. So, put on your foodie hat and get ready for a culinary adventure through Alappuzha! Must-Try Local Dishes in Alappuzha Alappuzha has a rich culinary history, and the local cuisine is a blend of traditional Kerala dishes with influences from the region's...